Thursday, 4 November 2010

പുലയരെ ചുട്ടുകൊല്ലുന്ന പുലയര്‍

"പുലയരെ ചുട്ടുകൊല്ലുകയും ചീങ്കണ്ണിയ്ക്ക് എറിഞ്ഞുകൊടുക്കുകയും ആസനത്തില്‍ ഇരുമ്പുപാര കയറ്റി ചിത്രവധം ചെയ്യുകയും ചെയ്തുവന്ന നമ്പൂതിരിമാര്‍, നായന്മാര്‍, വര്‍മ്മമാര്‍ തുടങ്ങിയവര്‍ പുലയന്മാര്‍ തന്നെയാണെന്ന് തെളിഞ്ഞിരിക്കുന്നു. പൂണൂല്‍ ഇട്ട ചില പുലയര്‍ പൂണൂല്‍ ഇടാത്ത ചില പുലയരെ പീഡിപ്പിച്ചതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ തീര്‍ച്ചയായും അതാതു സമുദായങ്ങളുടെ ആഭ്യന്തരപ്രശ്നമായി കണക്കാക്കേണ്ടതാണ്. അനേകം അമൂല്യമായ അറിവുകള്‍ (ഉദാഹരണമായി മാനവരാശിയുടെ ഭാവിഭദ്രമാക്കാന്‍ പോകുന്ന ഗോമൂത്ര-പഞ്ചഗവ്യം) ലോകത്തിനു സംഭാവന ചെയ്തവരും അനന്യമായ ജീന്‍ ഗുണത്താല്‍ നാളത്തെ ലോകത്തെ ഭരിക്കാനിരിക്കുന്നവരുമായ ആര്യന്മാരുടെ രക്തമുള്ള യഥാര്‍ത്ഥ വേദ-ബ്രാഹ്മണരൊക്കെത്തന്നെയും (ഞങ്ങള്‍ പണ്ടുമുതലേ പറഞ്ഞിരുന്നതുപോലെ) സാധുക്കളും സമാധാനപ്രിയരും ആണെന്നു തെളിഞ്ഞ സ്ഥിതിക്ക് ഇത്രയും കാലം ദളിത്‌ പീഡനം എന്നുപറഞ്ഞ് ചെയ്യാത്ത തെറ്റിന്റെ പേരില്‍ ആര്യവംശത്തെ കുറ്റപ്പെടുത്തി വന്ന ഏഭ്യന്മാരെ മുഴുവന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിലേക്ക് അയയ്ക്കാനും രക്തശുദ്ധിയുള്ള പുലയര്‍ക്കും മറ്റും ഇപ്പോള്‍ കൊടുത്തുവരുന്ന പ്രത്യേക സംവരണം രക്തശുദ്ധിയില്ലാത്തവരും താഴ്ന്നജാതിക്കാരുമായ നമ്പൂതിരി, വര്‍മ്മ, നായര്‍, നമ്പ്യാര്‍, വാര്യര്‍, പിഷാരടി തുടങ്ങിയവര്‍ക്ക് ലഭ്യമാക്കാനുമുള്ള സത്വര നടപടികള്‍ എത്രയുംവേഗം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകേണ്ടതാണ്."
(സനാതനവേദാന്ത കണാകുണാ പരിഷത്ത്)
പരമ്പരാഗത നരവംശശാസ്ത്രം മനുഷ്യവിഭാഗങ്ങളുടെ വംശീയത നിര്‍ണ്ണയിക്കാന്‍ മുഖ്യമായും ബാഹ്യമായി പ്രകടമായ ഉയരം, തൊലിയുടെ നിറം, മുഖത്തിന്റെ ആകൃതി, മുടിയുടേയും കണ്‍പോളകളുടെയും പ്രത്യേകതകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ പില്‍ക്കാലത്ത് ഇത്തരത്തിലുള്ള ബാഹ്യസവിശേഷതകളുടെ അടിസ്ഥാനത്തില്‍ മാത്രം വംശപാരമ്പര്യം നിര്‍ണ്ണയിക്കാനാവില്ല എന്നു തെളിഞ്ഞതിനാല്‍ ആധുനിക നരവംശപഠനങ്ങള്‍ ജീന്‍ മാതൃകകളെയാണ് അടിസ്ഥാനമാക്കുന്നത്. ഇന്ന് തൊലിയുടെ നിറവും മറ്റുമല്ല, Y-DNA ഹാപ്ലോഗ്രൂപ്പുകള്‍ ആണ് വംശനിര്‍ണ്ണയത്തിനു ആധാരമാക്കുന്നത്. ഹാപ്ലോഗ്രൂപ്പുകളുടെ സാജാത്യം നോക്കിയാണ് വിവിധജനവിഭാഗങ്ങളുടെ വംശീയപാരമ്പര്യം നിര്‍ണ്ണയിക്കുന്നത്. മനുഷ്യവംശം മുഴുവന്‍ ഒരു പൊതു പൂര്‍വികനില്‍ നിന്നുരുത്തിരിഞ്ഞു എന്നും, ഇന്ന് ലോകത്ത്‌ കാണപ്പെടുന്ന വ്യത്യസ്ത ജീന്‍ മാതൃകകള്‍ ഒരേ മാതൃകയില്‍ നിന്ന് പരിണമിച്ച് ഉണ്ടായതാണെന്നും ആധുനിക ജനിതകശാസ്ത്രം വിശ്വസിക്കുന്നു.

Map.png

eveY.png

yH.png

mt.png

'വംശ'വും 'എത്നിക് ഗ്രൂപ്പും'

വംശീയമാതൃകകളെ പറ്റിയുള്ള പഠനങ്ങള്‍ പരമ്പരാഗത വംശീയസങ്കല്‍പ്പങ്ങളെ തകിടം മറിച്ചതുകൊണ്ടുതന്നെ ആധുനിക ചരിത്രഗവേഷണങ്ങളും പഠനങ്ങളും വംശം (race) എന്നതിനു പകരം വര്‍ഗം അല്ലെങ്കില്‍ ജനവിഭാഗം (ethnic group) എന്ന സങ്കല്‍പ്പമാണ്.
വംശീയപാരമ്പര്യത്തെ പറ്റിയുള്ള തര്‍ക്കങ്ങളും സിദ്ധാന്തങ്ങളുടെ അസ്ഥിരതയും ചരിത്ര-സാംസ്ക്കാരിക-സാമൂഹിക പഠനങ്ങളെ ബാധിക്കാതിരിക്കാന്‍ സഹായകമാണ് ജനവിഭാഗങ്ങളെ വംശങ്ങളായി പരിഗണിക്കാതെ എത്നിക് ഗ്രൂപ്പുകളായി പരിഗണിക്കുന്നത്.
യുനെസ്കോയുടെ "The Race Question" എന്ന പ്രസ്താവന ഇങ്ങനെ ശുപാര്‍ശ ചെയ്യുന്നു:
"National, religious, geographic, linguistic and cultural groups do not necessarily coincide with racial groups: and the cultural traits of such groups have no demonstrated genetic connection with racial traits. Because serious errors of this kind are habitually committed when the term 'race' is used in popular parlance, it would be better when speaking of human races to drop the term 'race' altogether and speak of 'ethnic groups'."
വംശം (race) എന്നത് കേവലം ജീവശാസ്ത്രപരമായ ഒരു ഘടകമാണ്. ഒരു മനുഷ്യന്റെ അല്ലെങ്കില്‍ ഒരുകൂട്ടം മനുഷ്യരുടെ ശാരീരികമായ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് വംശീയ പാരമ്പര്യം നിര്‍ണ്ണയിക്കുന്നത്. അതേസമയം എത്നിസിറ്റി എന്നത് മുഖ്യമായും സാംസ്കാരിക-സാമൂഹിക പാരമ്പര്യത്തെയാണ് അടിസ്ഥാനമാക്കുന്നത്. ഒരു ജനതയുടെ ഭാഷ, സാംസ്കാരിക സവിശേഷതകള്‍, സാമൂഹ്യഘടന, ചരിത്രം, തുടങ്ങിയ പല ഘടകങ്ങളുടെ ആകെത്തുകയാണ്‌ എത്നിസിറ്റി.

സാമൂഹിക വിശകലനങ്ങളില്‍ എത്നിക് ഗ്രൂപ്പുകളെയാണ് മുഖവിലയ്ക്ക് എടുക്കേണ്ടത് എന്നതിന് എത്രവേണമെങ്കിലും ഉദാഹരണങ്ങള്‍ നല്‍കാന്‍ സാധിക്കും. അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ ഇന്നത്തെ തലമുറ ശരാശരി അമേരിക്കക്കാരെ പോലെ തന്നെയാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അല്ലാതെ ആഫ്രിക്കന്‍ ഗോത്രവര്‍ഗക്കാരായ തങ്ങളുടെ പൂര്‍വ്വികരെ പോലെയല്ല. ജനവിഭാഗങ്ങളുടെ കാഴ്ചപ്പാടുകളെയും പെരുമാറ്റമുറകളെയും രൂപപ്പെടുത്തുന്നത് ജീവശാസ്ത്രപരമായ പിന്തുടര്‍ച്ചയല്ല, മറിച്ച് സാംസ്കാരിക-സാമൂഹിക തലങ്ങളിലുള്ള പിന്തുടര്‍ച്ചയാണ്.

afr_ameri.jpg

നൈജീരിയയിലെയും ബോസ്നിയയിലെയും ഇറാനിലെയും കേരളത്തിലെയും ഇന്‍ഡോനേഷ്യയിലെയും മുസ്ലീങ്ങള്‍ ഒരുപോലെ പന്നിമാംസം വര്‍ജ്യമായി കരുതുന്നവരാണ്. അത് അവര്‍ വംശീയമായി ഒരേഗ്രൂപ്പില്‍ പെടുന്നതു കൊണ്ടല്ലല്ലോ. കേരളത്തിലെ നസ്രാണികള്‍ ഒരു എത്നിക് ഗ്രൂപ്പാണ്. അവര്‍ക്ക് അവരുടെതായ സംസ്കാരവും ചരിത്രവും ഇഷ്ടാനിഷ്ടങ്ങളും ഉണ്ട്. അത് നൂറ്റാണ്ടുകളായി ഒരു സമുദായമായി ജീവിച്ചുവന്നതിന്റെ ഫലമായി രൂപപ്പെട്ടുവന്നതാണ്. നസ്രാണികള്‍ ബ്രാഹ്മണരുടെയോ ഈഴവരുടെയോ യഹൂദരുടെയോ ഗ്രീക്കുകാരുടെയോ പിന്‍ഗാമികള്‍ ആണെന്നു തെളിയിച്ചതുകൊണ്ട് ആ പ്രത്യേകതകള്‍ ഇല്ലാതാവില്ല. എത്നിസിറ്റിയുടെ പ്രാധാന്യം ഇതാണ്.

നമ്പൂതിരിമാര്‍ ആര്യന്‍ പിന്തുടര്‍ച്ചക്കാരാണ് എന്നു പറയുന്നത് വേദകാല സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ എന്ന അര്‍ത്ഥത്തിലാണ്. വേദകാലജനത (അവര്‍ ഏതു വംശത്തില്‍ പെട്ടവരായിരുന്നാലും) സ്വയം ആര്യന്മാര്‍ എന്നാണു വിളിച്ചിരുന്നത്. നമ്പൂതിരിമാരും സ്വയം ആര്യന്മാര്‍ എന്നു വിളിക്കുകയും അതേ വേദസംസ്കൃതിയുടെ പാരമ്പര്യം അവകാശപ്പെടുകയും ചെയ്യുന്നിടത്തോളം അവര്‍ ഏതു വംശത്തില്‍ പെട്ടവരായിരുന്നാലും ആര്യന്‍മാരുടെ പിന്‍ഗാമികള്‍ തന്നെയാണ്.

caste-system.jpg

കേരളത്തിലെ നമ്പൂതിരിമാര്‍ ഈഴവരുടെയോ പുലയരുടെയോ കുറിച്യരുടെയോ അതേ രക്തമായിരിക്കാം, അല്ലായിരിക്കാം. എന്നാല്‍ അതുകൊണ്ട് നമ്പൂതിരിമാര്‍ കാലാകാലങ്ങളായി താഴ്ന്നജാതിക്കാരോട് ചെയ്തുവരുന്ന ക്രൂരതകള്‍ ഇല്ലാതാവുമോ? ശര്‍മ്മമാരും ചെറുമരും ഒരേ ഗോത്രമാണെന്നു തെളിഞ്ഞാല്‍ ചെറുമര്‍ ഇക്കാലമത്രയും അനുഭവിച്ച നിന്ദകള്‍ക്ക്‌ പരിഹാരമാകുമോ? "പുലയര്‍ പുലയരെ പീഡിപ്പിച്ചു, അതിനു 'മഹത്തായ' വേദസംസ്കാരം എന്തുപിഴച്ചു?" എന്നുപറഞ്ഞ് അതിന്റെ വക്താക്കള്‍ക്ക് കൈകഴുകാനാവുമോ? ചെറുമന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കാന്‍ 'തമ്പ്രാക്കന്മാരെ' പ്രേരിപ്പിച്ചത്‌ തങ്ങള്‍ ധരിക്കുന്ന പൂണൂലും കൌപീനവും കുടുമയും പഠിച്ച സംസ്കൃതവും വേദങ്ങളും സര്‍വ്വോപരി ഇതിന്റെയെല്ലാം പിന്തുടര്‍ച്ചാവകാശികളാണ് തങ്ങളെന്ന അടിയുറച്ച വിശ്വാസവുമാണെങ്കില്‍ സംശയമില്ല ഇവ പടച്ചുവിട്ട പ്രാകൃത ജനതയുടെ ആധുനിക പിന്‍തലമുറക്കാര്‍ തന്നെയാണിവര്‍. ഒരു DNA പഠനത്തിനും ഭൂതകാലത്തിന്റെ മുറിവുകള്‍ ഉണക്കാനാവില്ല.

unt.jpg

plate42.jpg

ചരിത്രഗവേഷണങ്ങള്‍ ഇത്രയേറെ പുരോഗമിച്ചിട്ടും വംശചരിത്രങ്ങളെ കുറിച്ച് വളരെയേറെ തെറ്റിദ്ധാരണകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ചരിത്രാവബോധമില്ലാത്ത സാധാരണക്കാരിലല്ല, മറിച്ച് ചരിത്രകുതുകികള്‍ ആയവരിലാണ് ഇത്തരം അബദ്ധധാരണകള്‍ നിലനില്‍ക്കുന്നത്. അവയില്‍ ചിലത്:

ആര്യന്‍ അധിനിവേശം എന്ന സങ്കല്‍പ്പം കൊളോണിയല്‍ ഭരണക്കാരുടെ സൃഷ്ടിയാണെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗമുണ്ട്‌. ഇന്ത്യാക്കാര്‍ മുഴുവന്‍ ആര്യന്മാരാണെന്നും ആര്യന്മാര്‍, ദ്രാവിഡര്‍ എന്ന വംശീയവ്യത്യാസങ്ങള്‍ ഇന്ത്യാക്കാരുടെ ഐക്യം തകര്‍ക്കാന്‍ വെള്ളക്കാര്‍ അവതരിപ്പിച്ചതാണ് എന്നും ഇവര്‍ ഒരു കാലത്ത്‌ പ്രചരിപ്പിച്ചിരുന്നു. ആര്യന്മാര്‍ വിദേശികള്‍ അല്ല എന്നു സ്ഥാപിക്കാന്‍ ഓരോ കാലഘട്ടത്തിലും ഇക്കൂട്ടര്‍ ഓരോരോ സിദ്ധാന്തങ്ങളുമായി വന്നെങ്കിലും ഒന്നും തന്നെ സ്വീകരിക്കപ്പെട്ടില്ല. സിന്ധുനദീതട സംസ്കാരം ആര്യന്മാരുടേതാണെന്നും അവരുടെ പ്രാചീനഭാഷ സംസ്കൃതത്തോടു സാമ്യമുള്ള പ്രാചീന ഇന്‍ഡോ-ഇറാനിയന്‍ ഭാഷയാണെന്നും സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടന്നു. (സിന്ധുനദീതട അവശിഷ്ടങ്ങളില്‍ കാണപ്പെടുന്ന കാളയുടെ രൂപത്തെ ഫോട്ടോഷോപ്പില്‍ കയറ്റി പശുവും കുതിരയുമൊക്കെ ആക്കി "സിന്ധുനദീതട-വേദസംസ്കാര"ത്തിനു തെളിവുണ്ടാക്കാന്‍ ശ്രമിച്ചവര്‍ വരെയുണ്ട്‌.) ഉത്തരേന്ത്യക്കാര്‍ പൊതുവേ (പഞാബികള്‍ ഒഴികെ) വിശ്വസിക്കുന്നത് തങ്ങള്‍ ആര്യന്‍മാരുടെ അതേ രക്തമാണെന്നാണ്. അതുകൊണ്ടുതന്നെ ആര്യന്‍ അധിനിവേശം എന്നൊന്ന് സംഭവിച്ചിട്ടേയില്ല എന്നു സ്ഥാപിക്കാന്‍ വല്ലാത്ത ആവേശമാണ് ഇവര്‍ക്ക്.

211_indus_valley_bowl_dish.jpg

harappan-art.jpg

സിന്ധുനദീതട സംസ്കാരം ആര്യന്മാരു(Indo-Iranian)ടേതായിരുന്നു എന്നു സ്ഥാപിക്കാന്‍ യാതൊരു തെളിവുകളും ഇന്നേവരെ ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, പ്രസ്തുത നാഗരികത ദ്രാവിഡര്‍ എന്നു പില്‍ക്കാലത്ത് വിളിക്കപ്പെട്ട ജനതയുടേതായിരുന്നു എന്നു വിശ്വസിക്കാന്‍ ന്യായമുണ്ട് താനും. അതുകൊണ്ടുതന്നെ ഹാരപ്പന്മാരുടെ കാലത്ത് ആര്യന്മാര്‍ ഒന്നുകില്‍ ഇവിടെ ഉണ്ടായിരുന്നില്ല, അല്ലെങ്കില്‍ ആ നാഗരികതയെ സ്പര്‍ശിക്കാതെ വിദൂര വനാന്തരങ്ങളില്‍ പില്‍ക്കാലത്ത് കണ്ടെടുക്കത്തക്ക തെളിവുകള്‍ അവശേഷിക്കാത്ത വണ്ണം നാഗരികമായ യാതൊന്നും സ്വന്തമായി ഇല്ലാതെ പാര്‍ത്തിട്ടുണ്ടാവണം. ഇതില്‍ രണ്ടാമത്‌ പറഞ്ഞതിന് സാധ്യതയില്ലാത്തതിനാല്‍ ആദ്യത്തേതായിരിക്കണം സത്യം, അതായത്‌ അവര്‍ ഇവിടെ ഉണ്ടായിരുന്നില്ല.

mohenjodaro2.jpg

അടുത്തകാലത്ത്‌ സൈബീരിയയില്‍ കണ്ടെത്തിയ 4000 BC ആണ്ടിലെ നഗരാവശിഷ്ടങ്ങള്‍ ആര്യന്മാരുടേതാണ് ചരിത്രഗവേഷകര്‍ നിരീക്ഷിക്കുന്നു. ഈ തെളിവുകള്‍ സൂചിപ്പിക്കുന്നത് ആര്യന്മാര്‍ സൈബീരിയയില്‍ നിന്നു വന്നു എന്ന സിദ്ധാന്തം ശരിയാണെന്നു തന്നെയാണ്. സൈബീരിയയില്‍ നിന്ന് ഇന്നത്തെ തുര്‍ക്കിസ്ഥാന്‍ വഴി ഇറാനിലേക്കും പഞ്ചാബ്‌ വഴി ഗംഗാതടത്തിലേയ്ക്കും ഇവര്‍ കടന്നു കയറിയിരിക്കാമെന്നു കരുതപ്പെടുന്നു.

വേദങ്ങളിലെ ഭാഷയ്ക്ക് ആധുനിക സംസ്കൃതത്തെക്കാള്‍ സാമ്യം "സെന്ത് അവസ്ഥ"യിലെ പ്രാചീന ഇറാനിയന്‍ ഭാഷയോടാണ്. ആധുനിക ചരിത്രകാരന്മാര്‍ "ആര്യന്‍" എന്ന പദത്തിനു പകരം "ഇന്‍ഡോ-ഇറാനിയന്‍" എന്ന പദമാണ് ഉപയോഗിക്കുന്നത്. (ഇറാന്‍ എന്ന വാക്കും ആര്യന്‍ എന്ന വാക്കും ഒരേ മൂലപദത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ്.)

ഉത്തരേന്ത്യക്കാര്‍ മുഴുവന്‍ (പാക്കിസ്ഥാന്‍കാര്‍ അടക്കം) ആര്യന്‍ (Indo-Iranian) വംശീയ പാരമ്പര്യമുള്ളവരാണെന്നാണ് മറ്റൊരു തെറ്റിദ്ധാരണ. യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ഉത്തരേന്ത്യക്കാരില്‍ വലിയൊരു ശതമാനവും (പ്രത്യേകിച്ച് പടിഞ്ഞാറന്‍ ഉത്തരേന്ത്യയില്‍ ഉള്ളവര്‍) ഗ്രീക്ക്, സിഥിയന്‍ വംശജരുടെ പിന്തുടര്‍ച്ചക്കാരാണ്. അല്ലാതെ ഇന്‍ഡോ-ഇറാനിയന്‍മാര്‍ ആദ്യം വന്ന് ഉത്തരേന്ത്യ മുഴുവന്‍ കയ്യേറി "ഹൌസ്‌ഫുള്‍" ആയിപ്പോയതുകൊണ്ട് പിന്നീട് വന്നവര്‍ ഇവിടെ കുറ്റിയടിക്കാതെ അല്ലറ ചില്ലറ സ്ത്രീപീഡനമൊക്കെ നടത്തി വന്നവഴി തിരിച്ചുപോയെന്നു കരുതുന്നത് വിഡ്ഢിത്തമാണ്.

Thursday, 28 October 2010

ക്നായിതൊമ്മനും ബെല്ലിഡാന്‍സും

ക്നായിതൊമ്മനും ബെല്ലിഡാന്‍സും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ക്നായിതൊമ്മനോ? അതാരെന്നോ? കേട്ടോളൂ: പലരും കരുതുന്നതു പോലെ റബറച്ചായന്മാര്‍ എന്ന് വിളിക്കപ്പെടുന്ന നസ്രാണികള്‍ അഥവാ സുറിയാനി ക്രിസ്ത്യാനികള്‍ ഒറ്റക്കുറ്റിയില്‍ കിളിര്‍ത്തു വന്നതല്ല. രണ്ടുതരം നസ്രാണികളുണ്ട്‌. മാര്‍ത്തോമ്മാ നസ്രാണികളും ക്നായി നസ്രാണികളും. സെന്റ്‌. തോമസ്‌ മതംമാറ്റിയ ലോക്കല്‍സാണ് മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നുപറയുന്നത്. മിഡില്‍ ഈസ്റ്റില്‍ നിന്നുവന്ന വരുത്തന്മാരാണ് ക്നായികള്‍ അഥവാ ക്നാനായക്കാര്‍. ഒരു ക്നായിക്ക് ആക്സിഡന്റ് പറ്റി ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ രക്തം കയറ്റേണ്ടി വന്നാല്‍ അയാളുടെ ബന്ധുക്കള്‍ പറയും "ഗ്രൂപ്പേതായാലും സാരമില്ല പക്ഷേ ക്നാനായ രക്തമേ കേറ്റാവൂ" എന്ന്. അത്രയ്ക്ക് രക്തശുദ്ധി കാത്തു സൂക്ഷിക്കുന്ന ഭയങ്കരന്മാരാണ്. പെണ്ണു കിട്ടിയില്ലെങ്കില്‍ ക്നായികള്‍ സെമിനാരിയില്‍ ചേരും; എന്നാലും "ഹിന്ദു" രക്തമുള്ള തോമാനസ്രാണി പെമ്പിള്ളേരെ കെട്ടില്ല. കെട്ടിയാല്‍ വിവരമറിയും, പള്ളിയടച്ചു പിണ്ഡം വെക്കും.
916 ചോരയുള്ള ഈ അവതാരങ്ങളുടെ വല്ല്യപ്പൂപ്പനാകുന്നു ക്നായിതൊമ്മന്‍. പുള്ളി പണ്ടെന്നോ ടൂറിസ്റ്റ് വിസയില്‍ ഇവിടെ വരികയും ഇവിടുത്തെ അന്നത്തെ രാജാവ്‌ അത് ഇമിഗ്രേഷന്‍ വിസയാക്കിക്കൊടുക്കുകയും ചെയ്തെന്നാണ് പറയപ്പെടുന്നത്‌. അങ്ങനെ ക്നായിതൊമ്മന്‍ ആരെന്നു പിടികിട്ടി. ഇനി ബെല്ലിഡാന്‍സ്. ഇനി അതും അറിയില്ലെന്നു പറഞ്ഞേക്കരുത്. അതെ. അതുതന്നെ. അറബിപ്പെണ്‍പിള്ളേര്‍ അരക്കെട്ടു കുലുക്കി കളിക്കുന്ന ആ ഡാന്‍സില്ലേ, ഒരുസൈസ് കാബറേമോഡല്‍? ലോ ലതുതന്നെ.
ഈ ബെല്ലിഡാന്‍സും നസ്രാണിയായ തൊമ്മനും തമ്മിലെന്തു ബന്ധം എന്നുചോദിക്കാന്‍ വരട്ടെ. ക്നായിതൊമ്മനും പാര്‍ട്ടിയും ഇവിടെ കപ്പലടുപ്പിച്ച വിവരം കേട്ട് രാജാവ്‌ നേരിട്ടെഴുന്നള്ളി പുള്ളിക്കാരനെ വിളിച്ച് കോലോത്തു കൊണ്ടുപോയി എന്നാണ് ഏതോ ഒരു ചെമ്പുതകിടില്‍ എഴുതി വെച്ചിരിക്കുന്നത്. മാത്രമല്ല അങ്ങേര്‍ക്കായി ഒരു ടൌണ്‍ തന്നെ എഴുതി കൊടുത്തത്രേ. തീര്‍ന്നില്ല, ആ ടൌണിലെ ലോ ആന്‍റ് ഓര്‍ഡര്‍ കൈകാര്യം ചെയ്യാനുള്ള അധികാരവും രാജാവ്‌ തോമാച്ചന് കൊടുത്തു. ഇത്രയുമൊക്കെ കാര്യമായിട്ട് കൊടുക്കണമെങ്കില്‍ രാജാവിനും 'കാര്യ'മായിട്ടെന്തെങ്കിലും കിട്ടിയിട്ടുണ്ടാകണ്ടേ?
കാനായി കുഞ്ഞുതോമനും വേറെ കുറെ 'ക്ണായി'മാരും ഇവിടെ വന്നെന്നു പറയപ്പെടുന്നത്‌ ഏഴാം നൂറ്റാണ്ടിലാണ്. അങ്ങേര്‍ എവിടുത്തുകാരനാണെന്നുള്ള കാര്യത്തില്‍ പലരും പല അഭിപ്രായക്കാരാണ്. പുള്ളി തുര്‍ക്കിയാണെന്നും അതല്ല സിറിയാക്കാരനായ വെറും പെറുക്കിയാണെന്നും പറയുന്നവരുണ്ട്. അഹമ്മതിക്കാരന്‍ നജാദിന്‍റെ അമ്മാവനായ ഇറാനിയായിരുന്നെന്നും അതല്ല സദ്ദാം ഹുസൈന്‍റെ ഉപ്പൂപ്പാന്‍റെ ഉപ്പൂപ്പായായ ഇറാഖിയായിരുന്നെന്നും വേറെ ചിലര്‍ പറയുന്നു. എന്തായാലും ഇപ്പറഞ്ഞവയൊക്കെ ഏതാണ്ട് ഒരുപോലെയുള്ള സ്ഥലങ്ങളാണല്ലോ. ഏഴാം നൂറ്റാണ്ടില്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുവരുന്നവര്‍ ഇന്നത്തെ അച്ചായന്മാരെപ്പോലെ ജൂബായുടുത്ത് കൂളിംഗ് ഗ്ലാസ്സ് വെച്ച് മൂക്കിപ്പൊടി വലിച്ച് "ഓ എന്നാ പറയാനാ"എന്നരീതിയില്‍ സംസാരിക്കുന്നവരാകാന്‍ യാതൊരു വഴിയുമില്ല. മിക്കവാറും ക്നായിതൊമ്മന്‍ അറബിക്കഥകളിലെ സിന്ദ്ബാദിനെപ്പോലെയോ നസറുദ്ദീന്‍ ഹോജയെപ്പോലെയോ ഉള്ള ഒരാളായിരിക്കാനാണ് സാധ്യത.


താടിവച്ച് ഹുക്കവലിച്ച് താലിബാന്‍കാരെപ്പോലെ തൊപ്പിവച്ച് അണ്ണാക്കില്‍ ചൂടുരുളക്കിഴങ്ങിട്ടതുപോലെ "അല്‍ഫലാ രഹാഫത്തുള്‍ ഹലാ" എന്നൊക്കെപ്പറയുന്ന ഒരാളായിരുന്നിരിക്കണം നമ്മുടെ കാനായി. ഉദയംപേരൂര്‍ സിനഡില്‍ നിരോധിച്ച ഒരുകാര്യം ബഹുഭാര്യത്വമായതുകൊണ്ട് അതിനുമുന്‍പ്‌ ഇവിടുത്തെ നസ്രാണികള്‍ പലവട്ടം കെട്ടിയിരുന്നിരിക്കാന്‍ സാധ്യതയുള്ളതുപോലെ ക്നായിതൊമ്മനും അങ്ങേരുടെ നാട്ടിലെ രീതിയനുസരിച്ച് മിനിമം നാലുബീവിമാരെയെങ്കിലും വച്ചിരിക്കാന്‍ വകുപ്പുണ്ട്.
അക്കാലത്തും പിന്നീടും, അവിടെയും ഇവിടെ കേരളത്തിലും, അടിമപ്പണിയും ദാസിപ്പണിയുമൊക്കെ തകൃതിയായി നടന്നിരുന്നതുകൊണ്ടും ക്നായിതൊമ്മന്‍റെ മതത്തിലും അതിനുമുന്‍പുള്ള യഹൂദമതത്തിലും പിന്‍പുള്ള ഇസ്ലാം മതത്തിലുമൊന്നും ഇതിനു വിലക്കൊന്നും ഇല്ലാത്തതുകൊണ്ടും ക്നായിതൊമ്മന്‍ വന്നകൂട്ടത്തില്‍ അഞ്ചെട്ട് പര്‍ദ്ദയിട്ട ഭാര്യമാരെയും സുന്നത്തുചെയ്ത പത്തറുപത് മക്കളെയും കൂടാതെ കിടിലന്‍ ചരക്കുകളായ, ബെല്ലിഡാന്‍സ്‌ കളിക്കുന്ന, പത്തുനൂറു ദാസിപ്പെണ്ണുങ്ങളെയും കൊണ്ടുവന്നിരിക്കാനും നമ്മുടെ താടിവച്ച മാര്‍ത്താണ്ഡവര്‍മ്മയുടെയും തലയില്‍ ചൂലുവച്ച സ്വാതിതിരുനാളിന്‍റെയും വകയിലൊരപ്പൂപ്പനായ സ്ഥാണുരവിയെന്നോ മറ്റോ പേരുള്ള അക്കാലത്തെ കൊലച്ചിരിയന്‍ (കുലശേഖരന്‍) രാജാവിന് അക്കൂട്ടത്തില്‍ അഞ്ചാറെണ്ണത്തെ കൊടുത്തിരിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് ക്നായിതൊമ്മന്‍ വന്ന വിവരംകേട്ട് രാജാവ്‌ അങ്ങോട്ട്‌ ചെന്ന്‍ എതിരേറ്റത്.
അങ്ങേരവിടെ കോലോത്ത്‌ മുറുക്കാനൊക്കെ ചവച്ച് കുടുമയൊക്കെ കെട്ടി മുണ്ടുമാത്രമുടുത്ത് "ഹയ് രാമാ, ആ കൊഴമ്പിങ്ങെടുക്ക്വാ" എന്നൊക്കെ പറഞ്ഞ്, കുളിക്കാത്ത അടിച്ചുതളിക്കാരി ജാനുമാരെ നോക്കി നെടുവീര്‍പ്പിട്ട്, തടിച്ചുവീര്‍ത്ത് താടകപ്പരുവമായ നേത്യാരമ്മച്ചിമാരെ നോക്കി ജീവിതം വെറുത്ത് ഇരിക്കുമ്പോഴാണ് ആരോ ഓടിവന്ന്‍ പറയുന്നത്, "തമ്പുരാനേ ഒരുത്തന്‍ കുറേ പൊളപ്പന്‍ ചരക്കു(കളെയു)മായി ഒരു കപ്പലില്‍ വന്നിരിക്കുന്നു" എന്ന്. കേട്ടപാതി രാജാവ്‌ വെച്ചുപിടിച്ചു ബീച്ചിലേയ്ക്ക്. അവിടെച്ചെന്ന രാജാവിനെ തൊമ്മന്‍ വൈന്‍‌കൊടുത്തും ഹുക്കവലിപ്പിച്ചും രസിപ്പിച്ച കൂട്ടത്തില്‍ കിടുക്കന്‍ ബെല്ലിഡാന്‍സ്‌ കാണിച്ചുകൊടുക്കുകയും രാജാവിന്‌ ബോധിച്ച 'മുഴുത്ത' അഞ്ചാറെണ്ണത്തെ പൊതിഞ്ഞു കൊട്ടാരത്തില്‍കൊണ്ടു കൊടുക്കുകയും ചെയ്തിട്ടുണ്ടാവണം. അതുകൊണ്ടാവണം രാജാവ്‌ ഉടനടി ഒരു കോര്‍പ്പറേഷനും അവിടത്തെ മേയര്‍ പദവിയും കാനായിച്ചേട്ടന്‌ കൊടുത്തത്‌. അല്ലാതെ വെറുതേയൊന്നും ഒരു രാജാവ്‌ ഇത്രവലിയ കടുംകൈ കാണിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഇത്തരം കാര്യങ്ങളൊക്കെ ചെമ്പുതകിടിലും മറ്റും എഴുതാന്‍ പറ്റുമോ?
അല്ലെങ്കില്‍പ്പിന്നെ പത്തുനൂറു കപ്പലുകള്‍ സ്ഥിരമായി വന്നുപോകുന്ന മുച്ചിറിപട്ടണം അഥവാ കൊടുങ്ങല്ലൂര്‍ ഹാര്‍ബറില്‍ ആരൊക്കെ വരുന്നൂ പോകുന്നൂ. അവര്‍ക്കൊന്നുമില്ലാത്ത എന്ത് പ്രാധാന്യമാണ് അല്‍ സലാമുള്‍ ക്നായി ഹുസൈന്‍ തൊമ്മന്‍ ഷെയ്ഖിന് ഉള്ളത്? ചൈനാക്കാര്‍, ഗ്രീക്കുകാര്‍, റോമാക്കാര്‍, സിലോണ്‍കാര്‍, യഹൂദര്‍, അറബികള്‍, പേര്‍ഷ്യാക്കാര്‍, തുടങ്ങിയവരൊക്കെ സ്ഥിരമായി വന്നും പോയുമിരിക്കുന്ന കൊടുങ്ങല്ലൂര്‍ അക്കാലത്തെ ഒരു ചെറിയ ഐക്യരാഷ്ട്രസഭ തന്നെ ആയിരുന്നിരിക്കണം. അവിടുത്തെ രാജാവായ മേല്‍പ്പടിയാന്‍ കപ്പലിന്‍റെ വലിപ്പംകണ്ടോ കപ്പലില്‍ വന്നയാളുടെ താടിയുടെ നീളംകണ്ടോ വാ പൊളിച്ചു പോകാന്‍ ഒരു സാധ്യതയുമില്ല. അപ്പോള്‍പ്പിന്നെ 'കനപ്പെട്ടത്' എന്തെങ്കിലും കിട്ടാതെ രാജപ്പന്‍ചേട്ടന്‍ ഇത്രയും വലിയ ഒരു ഔദാര്യം കാണിക്കാന്‍ ഒരു വഴിയുമില്ല.
എന്തായാലും നസ്രാണികളുടെ ഇടയില്‍ ഇന്നുകാണുന്ന പല സംഭവങ്ങളും ക്നായിതൊമ്മന്‍ ആന്‍റ് പാര്‍ട്ടി കൊണ്ടുവന്നതാണ്. ചട്ടയും മുണ്ടും, പാലപ്പം, മാര്‍ഗംകളി അങ്ങനെ പലപല കാര്യങ്ങള്‍. ആ ക്നായിതൊമ്മന് ഇവിടെ താമസമുറപ്പിക്കാന്‍ സഹായിച്ചത്‌ കൂടെക്കൊണ്ടുവന്ന മധുരാംഗിമാരുടെ ബെല്ലിഡാന്‍സും. അപ്പോള്‍പ്പിന്നെ കേരളചരിത്രത്തില്‍ ബെല്ലിഡാന്‍സിനും ഒരു വലിയ പങ്കില്ലേ?

[മറ്റൊരു ബ്ലോഗില്‍ ആറുമാസം മുന്‍പ്‌ ഇട്ട പോസ്റ്റിന്റെ വിപുലീകരിച്ച റീപോസ്റ്റ്‌.]

ഓഫ്‌: ശൈശവാവസ്ഥയിലുള്ള ഈ ബ്ലോഗിന് കുറച്ച് പോപ്പുലാരിറ്റി (പോപ്പുലര്‍ ഫ്രെണ്ടല്ല) കിട്ടാന്‍ വേണ്ടി മനഃപൂര്‍വമാണ് പോസ്റ്റുകളില്‍ അല്പം നര്‍മം ഉള്‍പ്പെടുത്തുന്നത്. കൂടുതല്‍ ഗൌരവമുള്ള പോസ്റ്റുകള്‍ക്കായി കാത്തിരിക്കുക.

Sunday, 24 October 2010

ആര്യന്‍ വംശമാഹാത്മ്യവും നമ്പൂതിരി ഫലിതങ്ങളും

ഹിറ്റ്ലര്‍ മുതല്‍ സ്വാമി ദയാനന്ദസരസ്വതി വരെ നൂറ്റൊന്നാവര്‍ത്തിച്ച ഒരു നുണയാണ് ആര്യന്‍ വംശമാഹാത്മ്യം. യഥാര്‍ത്ഥത്തില്‍ അപരിഷ്കൃതരും തമ്മില്‍ തല്ലുന്നവരുമായ കുറേ നാടോടി ഗോത്രങ്ങളുടെ കൂട്ടമല്ലാതെ മറ്റൊന്നുമല്ലാത്ത ഇവരെക്കുറിച്ച് മാനംമുട്ടെ വര്‍ണ്ണനകള്‍ ലഭ്യമാണ് ചരിത്രത്തില്‍. ഇന്നും കേരളത്തിലെ നായന്മാര്‍, സുറിയാനി ക്രിസ്ത്യാനികള്‍ തുടങ്ങിയ പല ജാതിക്കാരും ഇല്ലാത്ത ആര്യന്‍ പാരമ്പര്യം അവകാശപ്പെട്ട് ബഹുമാനം പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നു. അതേസമയം ആര്യന്‍ പാരമ്പര്യത്തിന്റെ ശരിയായ അവകാശികളായ നമ്പൂതിരി ബ്രാഹ്മണര്‍ അറിവില്ലായ്മയുടേയും അന്ധവിശ്വാസങ്ങളുടെയും പടുകുഴിയില്‍ ഇന്നും കഴിയുന്നു. നമ്പൂതിരിമാരെ പണ്ഡിതന്മാരും വിജ്ഞാനികളും സംസ്കാരസമ്പന്നരുമായി ചിത്രീകരിക്കുന്ന വ്യാജ ഐതീഹ്യങ്ങളും കെട്ടിച്ചമച്ച ജീവിതകഥകളും സംഘടിതമായി പ്രചരിപ്പിക്കപ്പെടുമ്പോള്‍ തന്നെ ഇക്കൂട്ടരുടെ വിഡ്ഢിത്തങ്ങള്‍ തുറന്നുകാട്ടുന്ന നമ്പൂതിരി ഫലിതങ്ങള്‍ ഈ വംശമഹാത്മ്യത്തിന്റെ പൊള്ളത്തരം വെളിവാക്കുന്നു.

അവയില്‍ ചിലത്:

=-=-=-=-=-=-=-=-=-=-=-=-=-=-=

നമ്പൂതിരി ആദ്യമായാണ് കൊച്ചിയിലെത്തുന്നത്. കക്ഷി ഒരു ബസില്‍ കയറി. കണ്ടക്ടര്‍ വന്നപ്പോള്‍ നമ്പൂതിരിയുടെ അടുത്തുനിന്ന ഒരു സ്ത്രീ:

"ഒരു മേനക"

കണ്ടക്ടര്‍ ടിക്കറ്റ്‌ കൊടുത്തു. അപ്പോള്‍ മറ്റൊരാള്‍:

"ഒരു ആല്‍ബര്‍ട്ട്സ്"

കണ്ടക്ടര്‍ അയാള്‍ക്കും ടിക്കറ്റ് കൊടുത്തു. ഇത് കണ്ടുനിന്ന നമ്പൂതിരി ചിന്തിച്ചു:

"ഈ നാട്ടില്‍ ഓരോരുത്തരും സ്വന്തം പേര് പറഞ്ഞാണ് ടിക്കറ്റെടുക്കുന്നത്"

കണ്ടക്ടര്‍ അടുത്തെത്തിയപ്പോള്‍ നമ്പൂതിരി കണ്ടക്ടറോട്:

"ഒരു ഉണ്ണാശേരിമന ശങ്കരന്‍ നമ്പൂതിരിപ്പാട്"

=-=-=-=-=-=-=-=-=-=-=-=-=-=-=

ബസിറങ്ങിയ ശേഷം ഉച്ചയൂണ് കഴിക്കാമെന്നു കരുതി ഒരു ഹോട്ടലില്‍ കയറി. അവിടെ Homely Meals എന്നെഴുതിവച്ചിരുന്നു. ഇതുകണ്ട നമ്പൂതിരി ഉടമയോട്:

"ദെന്താ എഴുതിയിരിക്കുന്നത്?"

ഉടമ:

"Homely Mealsന്നു വച്ചാല്‍ ഇല്ലത്തുള്ള ഊണ് പോലെത്തന്നെ എന്നര്‍ത്ഥം.."

നമ്പൂതിരി:

"നല്ലതുവല്ലതും കഴിക്കാംന്നു വച്ചാ ഇവിടെ വന്നെ..ഇവിടേം ഇല്ലത്തെപ്പോലെ തന്നാണെങ്കില്‍ കഷ്ടാവും.. ഞാന്‍ വേറെ എവിടുന്നെങ്കിലും കഴിച്ചോളാം.."

=-=-=-=-=-=-=-=-=-=-=-=-=-=-=

വി. വി. ഗിരി പ്രസിഡണ്ടായിരുന്ന കാലം. നമ്പൂതിരി റോഡിലൂടെ പോകുമ്പോഴാണ് കുറേപ്പേര്‍ തോരണവും കുരുത്തോലയുമൊക്കെ കെട്ടുന്നത് കണ്ടത്‌..

നമ്പൂതിരി:

"ഹായ്‌ ഹായ്‌ ഇതെന്താ..?"

ഒരു ചെറുപ്പക്കാരന്‍:

"തിരുമേനി അറിഞ്ഞില്ലേ..ഗിരി വരുന്നുണ്ട്.."

നമ്പൂതിരി:

"അപ്പോ ഇതു കെട്ടിയാല്‍ വരില്ല അല്ലേ..?"

ചെറുപ്പക്കാരന്‍:

"അല്ല തിരുമേനീ..വരാന്‍ വേണ്ടിയാണ് കെട്ടുന്നത്.."

നമ്പൂതിരി:

"അപ്പോ ഇതു കെട്ടിയാല്‍ വരും അല്ലേ.."

=-=-=-=-=-=-=-=-=-=-=-=-=-=-=

നമ്പൂതിരി സര്‍ക്കസ്‌ കാണാന്‍ പോയി. അവിടെ ഒരഭ്യാസി വളയത്തിലൂടെ, പിന്നെ ചെറുതിലൂടെ, പിന്നെ അതിലും ചെറുതിലൂടെ..

ഇതുകണ്ട നമ്പൂതിരി:

"ഇക്കണക്കിന് ഇവന്‍ വളയല്യാണ്ടും ചാടൂലോ.."